തിരുവനന്തപുരം: വിദ്യാർത്ഥി അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ നാല് യൂണിവേഴ്സിറ്റികളിലേക്ക് മാർച്ചുമായി എഐഎസ്എഫ്.
കേരള യൂണിവേഴ്സിറ്റി, എം.ജി, കണ്ണൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലേക്ക് എഐഎസ്എഫിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിയ്ക്ക് മാർച്ച് സംഘടിപ്പിക്കും.
യുജി, പി ജി വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസിലെ ക്രമാതീതമായ വർദ്ധനവ് പിൻവലിക്കുക, എഫ് വൈ യു ജി പിയുടെ ആശങ്കകൾ പരിഹരിക്കുക,ഗവേഷക വിദ്യാർത്ഥികളുടെ ഫീസ് വർദ്ധനവ് പിൻവലിക്കുക,സർവകലാശാലയിലെ കാവിവൽക്കരണം അവസാനിപ്പിക്കുക,റിസർച്ച് വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് നൽകുന്നതിലെ ആശങ്കകൾ പരിഹരിക്കുക, പരീക്ഷ- റീവാലുവേഷൻ റിസൾട്ട് സമയബന്ധിതമായി പ്രസിദ്ധീകരിക്കുക, സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിലെ ഫീസ് ഏകീകരിക്കുക, സർവ്വകലാശാലക്ക് കീഴിലെ മുഴുവൻ റഗുലർ വിദ്യാർത്ഥികൾക്കും വോട്ടവകാശം ഉറപ്പാക്കുക, യൂണിവേഴ്‌സിറ്റി സബ് സെന്ററിലേക്ക് സ്ഥിരം അധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എഐഎസ്എഫ് മാർച്ച് സംഘടിപ്പിക്കുന്നത്.
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം എംജി യൂണിവേഴ്സിറ്റിലും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അധിൻ കേരള യൂണിവേഴ്സിറ്റിയിലും എഐഎസ്എഫ് ദേശീയ സെക്രട്ടറി കബീർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും എഐഎസ്എഫ് ദേശീയ എക്സിക്യൂട്ട് അംഗം ആർ രാഹുൽ രാജ് കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്കുള്ള മാർച്ച് നയിക്കും.