കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍ നല്‍കാനുള്ളത് 31,000 പേര്‍ക്കെന്ന് റിപ്പോർട്ട്.
230 കോടി രൂപയുടെ ബാധ്യതയാണ് നിലവില്‍ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് തട്ടിയെടുത്ത പണംകൊണ്ട് പ്രതി ലാപ്ടോപ്പുകളും തയ്യല്‍മെഷീനും വാങ്ങി നല്‍കിയിട്ടുണ്ട്.
60-ഓളം ജീവനക്കാരുണ്ടായിരുന്നതായും ഇവര്‍ക്ക് ശമ്പളം, ഹൈക്കോടതി ജംഗ്ഷനിലെ രണ്ട് ഫ്ലാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ ചടങ്ങുകളുടെ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും കണ്ടെത്തി.