തെഹ്‌റാൻ: നാലുദിവസം മുമ്പ് ചുമതലയേറ്റ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ. ഇറാൻ റവലൂഷനറി ഗാർഡ് കോറിലെ ഖതം അൽ-അൻബിയ – സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അലി ഷദ്മാനിയായിരുന്നു ചുമതലയിൽ.
ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറും ആയത്തുള്ള അലി ഖമീനിയുടെ അടുത്ത സൈനിക ഉപദേഷ്ടാവുമാണ് അലി ഷാദ്മാനി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
അലി ഷാദ്മാനിയാണ് ഇറാന്റെ ആക്രമണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതെന്നും യുദ്ധപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നും ഐഡിഎഫ് അവകാശപ്പെട്ടു. ഇറാന് അകത്ത് നടത്തിയ ചാര പ്രവർത്തനത്തിലൂടെയാണ് സൈനിക നേതാക്കളെ ലക്ഷ്യം വെച്ചത്.