മലപ്പുറം ജില്ല നിലവില്‍ വരുന്നതിനു മുന്‍പേയുള്ള മണ്ഡലമാണ് നിലമ്പൂര്‍. 1965ല്‍ മഞ്ചേരി മണ്ഡലം വിഭജിച്ചാണു നിലമ്പൂര്‍ മണ്ഡലം രൂപീകരിക്കുന്നത്. 1965 ൽ സി പി എം നേതാവ് കുഞ്ഞാലി ആര്യാടൻ മുഹമ്മദിനെ 7161 വോട്ടുകൾക്ക് തോൽപിച്ചു. 1967ല്‍ കുഞ്ഞാലി വിജയം ആവര്‍ത്തിച്ചു. അന്നും തോല്‍പിച്ചത് ആര്യാടന്‍ മുഹമ്മദിനെ. ഭൂരിപക്ഷം 9789 വോട്ടായിരുന്നു.
കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1970ല്‍ ആണ് ആദ്യ ഉപതിരഞ്ഞെടുപ്പു നടന്നത്. അന്ന് കോണ്‍ഗ്രസിന്റെ എം.പി.ഗംഗാധരന്‍ സിപിഎമ്മിന്റെ വി.പി.അബൂബക്കറിനെ തോല്‍പിച്ച് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കന്നിവിജയം നേടി. 77 ൽ ആര്യാടൻ മുഹമ്മദ്, 80 ൽ സി ഹരിദാസ് (കോൺഗ്രസ് യു ) 82 ൽ ടി കെ ഹംസ എന്നിവരായിരുന്നു നിലമ്പൂരിന്റെ സാമാജികർ.1987 മുതൽ 2011 വരെ മണ്ഡലത്തിൽ
ആര്യാടന്റെ വിജയമായിരുന്നു.
എന്നാൽ യു ഡി എഫ് മുന്നേറ്റത്തിന് തടയിട്ട് കൊണ്ട് 2016 ൽ ഇടത് പക്ഷത്തിന് നിലമ്പൂർ ജനത നൽകിയ അംഗീകാരം 11504 വോട്ട് ഭൂരിപക്ഷമായിരുന്നു. ആര്യാടൻ ഷൗക്കത്ത് ആയിരുന്നു എതിരാളി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ജന ദ്രോഹ നയങ്ങളും നിലമ്പൂർ മണ്ഡലത്തിന്റെ വികസന മുരടിപ്പും ആര്യാടന്റെ കുടുംബാധിപത്യത്തോടുള്ള വോട്ടർമാരുടെ എതിർപ്പുമാണ് അന്ന് വോട്ടിംഗിൽ പ്രതിഫലിച്ചത്.
2021 ൽ ഭൂരിപക്ഷം ഇടത് മുന്നണി മണ്ഡലം നില നിർത്തി. വി വി പ്രകാശിനെതിരെ നേടാനായത് 2700 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ ജന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു അന്നത്തെ വിജയം.
നിലമ്പൂരിൽ ഇടത് മുന്നണിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നില നിൽക്കുന്നത്. കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണ നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തവും വോട്ടർമാർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. പി വി അൻവറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് മുന്നിൽ യു ഡി എഫ് നേതൃത്വം കീഴടങ്ങുന്നു എന്ന ആരോപണം സാധാരണ അണികൾക്കിടയിൽ ശക്തമാണ്.
ഇടത് മുന്നണിയിൽ എം എൽ എ സ്ഥാനം തന്റെ ഹിഡൻ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച വേളയിലാണ് അൻവറിന് പുറത്തു പോകേണ്ടി വന്നത്. തുടർന്ന് യു ഡി എഫുമായി വിലപേശൽ നയമാണ് അൻവർ സ്വീകരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് പരസ്യമായി നീരസം പ്രകടിപ്പിച്ച അൻവറിനെ അനുനയിപ്പിക്കാനാണ് യു ഡി എഫ് നേതൃത്വം നിലവിൽ ശ്രമിക്കുന്നത്.
ഇത് അടിത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ സൃഷ്ടിച്ച അസ്വസ്ഥത ചെറുതല്ല. അതോടൊപ്പം വി എസ് ജോയിയെ തഴഞ്ഞതിൽ വലിയൊരു വിഭാഗം പ്രവർത്തകർ അമർഷത്തിലാണ്. 2021 ലെ വി വി പ്രകാശിന്റെ തോൽവിക്ക് പിന്നിൽ ഷൗക്കത്ത് ആണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് പ്രവർത്തകരും നിഷ്ക്രിയരാണ്. മുസ്ലിം ലീഗ് ആകട്ടെ ആര്യാടന്റെ പഴയ ലീഗ് വിരുദ്ധ നിലപാടുകളൊന്നും തന്നെ മറന്നിട്ടുമില്ല. ലീഗ് പ്രവർത്തകർ തങ്ങളുടെ നീരസം വോട്ടിംഗിൽ പ്രകടിപ്പിക്കുമോ എന്ന ആശങ്ക കോൺഗ്രസുകാർ രഹസ്യമായി പങ്ക് വെക്കുന്നുണ്ട്.
മറു ഭാഗത്ത് ഇടതു മുന്നണിയാകട്ടെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികൾ മുന്നണി ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാർഥി ആരായിരുന്നാലും വർദ്ധിച്ച വീര്യത്തോടെ പ്രവർത്തനം ഊർജ്ജിതമാക്കിമുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് ഇടത് പക്ഷം. മൂന്നാം ഇടത് സർക്കാർ എന്ന സ്വപ്നത്തിന് നിലമ്പൂർ വിജയം കരുത്ത് പകരുമെന്ന് ഇടത് മുന്നണി ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു.